കോൺഗ്രസിന്‌ വോട്ട്‌ കച്ചവടം ; ബിജെപിക്കാരന്റെ കട ആർഎസ്എസ് അടിച്ചു തകർത്തു

കോൺഗ്രസ് സ്ഥാനാർഥിക്ക്‌ വോട്ട്‌ മറിച്ചുവിറ്റുവെന്ന ആരോപണം നേരിടുന്ന  ബിജെപി നേതാവിന്റെ പച്ചക്കറിക്കട ആർഎസ്എസ് പ്രവർത്തകർ അടിച്ചു തകർത്തു.   ബിജെപി കഴക്കൂട്ടം മണ്ഡലം സെക്ക്രട്ടറി സന്തോഷ് കുമാറിന്റെ കാര്യവട്ടം ശ്രീധർമശാസ്താ ക്ഷേത്രത്തിനു മുൻവശത്തെ പച്ചക്കറിക്കടയാണ്‌ ബുധനാഴ്ച പുലർച്ചെ രണ്ടോടെ അടിച്ചു തകർത്തത്‌. പട്രോളിങ്ങിനിടയിൽ സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് സംഘം ആർഎസ്എസ് നേതാവും കാര്യവട്ടം സ്വദേശിയുമായ ഷൈജുവിനെ പിടികൂടി.  മറ്റ് പ്രതികൾ ഓടി രക്ഷപ്പെട്ടു. ശ്രീകാര്യം വാർഡിലെ ബിജെപി സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള ഗ്രൂപ്പുവഴക്കും വോട്ട്‌ കച്ചവടവുമാണ്‌ അക്രമത്തിൽ കലാശിച്ചത്‌.
സ്ഥാനാർഥിയാകുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന ബിജെപി ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിന്റെ പേര് വെട്ടിമാറ്റി അവസാന ഘട്ടം മണ്ഡലം ഭാരവാഹി സുനിൽ എസ് എസിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.
ഉന്നത നേതാക്കളുടെ ഇടപെടലിനെ തുടർന്ന് വൈകിട്ടോടെ പ്രശ്നം ഒത്തുതീർത്തു. തെരഞ്ഞെടുപ്പിലെ ബിജെപി –-യുഡിഎഫ്‌ ബാന്ധവം മുമ്പ്‌ തന്നെ എൽഡിഎഫ് നേതാക്കൾ ആരോപിച്ചിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് ബുധനാഴ്ച പുലർച്ചെ നടന്ന സംഭവങ്ങൾ.

 

Comments
Spread the News